Saturday 31 March 2018

Church Vs Constitution

രാജ്യനീതിയും ദൈവനീതിയും

      എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്വത്തു വില്‍പനയുമായി ബന്ധപ്പെട്ട ക്രമക്കേട് സംബന്ധിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റൊന്നും ചെയ്തിട്ടില്ലായിരിക്കാം. പക്ഷെ അതിരൂപത നടത്തിയ ഭൂമി ഇടപാടില്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥ പ്രകാരം ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണല്ലൊ ഇപ്പോള്‍ കോടതിയുടെ മുമ്പില്‍ ഈ പ്രശ്നം എത്തിയിരിക്കുന്നത്. സഭയുടെ പൊതു സ്വത്തായ ഭൂമി ഇടപാടില്‍ നടന്ന കാര്യങ്ങള്‍ പൊതു സമൂഹത്തോട് തുറന്നു പറയുവാന്‍ സഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍ കര്‍ദ്ദിനാളിന് ധാര്‍മ്മികമായി ബാദ്ധ്യതയുണ്ട്.

സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും, ഭൗതിക കാര്യങ്ങളിലെങ്കിലും സുതാര്യത ഉണ്ടാകണം. ഏറ്റവും കുറഞ്ഞത് സഭയിലെ അത്മായരെങ്കിലും അറിഞ്ഞിരിക്കണം. 
        അല്ലാതെ രാജ്യനീതി വെച്ച് ദൈവനീതി അളക്കരുത് (മാതൃഭൂമി 31.03.2018 ലെ വാര്‍ത്ത) എന്നൊക്കെ പ്രസ്താവന ഇറക്കി ദൈവത്തെ പ്രതിയാക്കരുത്. ക്രിസ്ത്യാനികളെ രാജ്യനിയമങ്ങള്‍ ബാധകമല്ലാത്തവരെന്ന് മുദ്രകുത്തുവാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കുകയുമരുത്. പ്രത്യേകിച്ച ഇപ്പോഴത്തെ കാലത്ത്.
ഈശോ തമ്പുരാന്‍ തന്നെ പറഞ്ഞിരിക്കുന്നത് വായിക്കുക. നിങ്ങളുടെ നീതി നിയമജ്ഞരുടേയും ഫരിസേയരുടേയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. (മത്തായി 5 : 20).
ഭൂമി ഇടപാടുമായി ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രശ്നങ്ങള്‍ ദൈവത്തിന്റെ പ്രശ്നമോ ദൈവനീതിയെ ബാധിക്കുന്നതോ അല്ല. സഭയുടെ പൊതുസ്വത്തായ ഭൂമി ചിലരുടെ മാത്രം താല്പര്യപ്രകാരം ഇടപാട് നടത്തിയതിനെ തുടര്‍ന്നുണ്ടായതാണ്. അതില്‍ ദൈവത്തിനെന്നല്ല, അത്മായര്‍ക്കു കൂടി പങ്കില്ല. ഈ ഇടപാടില്‍ രാജ്യത്തിന്റെ നിയമത്തെ അതിശയിക്കുന്നതായി ഒന്നുമില്ല. സഭയുടെ ഇടപാട് നീതിയുക്തമാണെങ്കില്‍ ജനങ്ങളോട് നടന്ന കാര്യങ്ങള്‍ തുറന്നു പറയുക യായിരുന്നു വേണ്ടിയിരുന്നത്.
രാജ്യനിയമങ്ങള്‍ പാലിക്കാന്‍ ഈശോയും പറയുന്നുണ്ട്. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. (മത്തായി 22 : 21) സീസര്‍ ഇപ്പോള്‍ ജനാധിപത്യ വ്യവസ്ഥയാണ്.
രാജ്യത്തിന് നികുതി കൊടുക്കാതിരിക്കാനും രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കാതിരിക്കാനും (നീതിയിലധിഷ്ഠിതമായ) ക്രൈസ്തവരെ ക്രിസ്തുനാഥന്‍ വിലക്കുന്നില്ല.
അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിന്റെ അടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതികൊടുക്കുന്നില്ലേ? അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്‍മാര്‍ ആരില്‍ നിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്‍മാരില്‍ നിന്നോ, അന്യരില്‍ നിന്നോ? അന്യരില്‍ നിന്ന് - പത്രോസ് മറുപടി പറഞ്ഞു. യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്‍മാര്‍ സ്വതന്ത്രരാണല്ലോ;  എങ്കിലും അവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ നീ കടലില്‍പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്‌സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവര്‍ക്കു കൊടുക്കുക. (മത്തായി 17 : 24-27) ഇത് രാജാവിന്റെ ഭരണകാലത്ത്... ഇപ്പോള്‍ ജനാധിപത്യ രാജ്യത്ത് ഈ വാക്കുകള്‍ക്ക് പ്രസക്തി കൂടുതലാണ്...

No comments:

Post a Comment

Patrol price hike

  പെട്രോള്‍ വില വര്‍ദ്ധനവ് - എം. എസ് അഗസ്റ്റിന്‍   പെട്രോള്‍വില ആരു കുറയ്ക്കും..? കേന്ദ്രമോ, സംസ്ഥാനങ്ങളോ, കമ്പനികളോ..! പെട്രോള്‍, ...